Showing posts with label പോവുക. Show all posts
Showing posts with label പോവുക. Show all posts

Monday, August 08, 2005

സാന്തിയാഗോ, പോവുക...

(കുമാറിന്റെ തോന്ന്യാക്ഷരങ്ങൾക്കു പിൻപറ്റിക്കൊണ്ട്....)


വഴിവിട്ടുനടക്കുവാനുള്ള പ്രേരണയിലാണ് പ്രകൃതിയുടെ ഉയിരും ഉള്ളും ഉൺമയും.

**** **** ****

പൂമ്പൊടി ശലഭത്തിനു കൈമാറുമ്പോൾ ചെടി വിതുമ്പലോടെ മന്ത്രിച്ചു:
“മെല്ലെ!... സൂക്ഷിച്ച്! ...അകലെ ഏഴു മലകൾക്കുമപ്പുറത്തൊരു താഴ്വരയിലേക്ക് എന്റെയീ സ്വത്വം നീ പറത്തിക്കൊണ്ടു പോവുക. അവിടെ ഞാനിനിയും കാണാഞ്ഞ എന്റെ സ്വപ്നകാമുകന് നീയിതു മുതൽക്കൂട്ടാക്കുക!"


വിത്തിനെ മലങ്കാറ്റിന്റെ തോളത്തേക്ക് സശ്രദ്ധം ചേർത്തുകൊണ്ട് മരം മൊഴിഞ്ഞു:
“ബാഹുകാ,
അകലെ ഏഴുകടലുകൾക്കുമപ്പുറത്ത് നീ ഇവനെ ചാഞ്ചാട്ടിയിറക്കിവെക്കുക. അവിടെ ഇവന്റെ ജനത പത്തും നൂറും മേനിയായി വളരട്ടെ. അവരുടെ സുവിശേഷത്തിലൂടെ ഭൂമിയും സ്വർഗ്ഗവും അതലവും വിതലവും പാതാലവും എന്റെ പേരോർത്തോർത്തിരുന്നോട്ടെ”

**** **** ****

കാഴ്ച്കയിൽ നിന്നും മറയവേ അങ്ങകലെ ഒരു പ്രകാശഗോപുരമായി മാറിനിന്ന് അച്ഛൻ ഉണ്ണിയെ ഇത്രമാത്രം ഉപദേശിച്ചു:“ പോവുക! അകലെ ലോകത്തിന്റെ അറ്റത്തെത്തുവോളം, ഒടുവിൽ, നീ ഉറഞ്ഞു വന്ന നമ്മുടെ ഈ കൊട്ടാരം തന്നെയാണ് ഏറ്റവും ഉദാത്തമെന്നും നീ വിട്ടുപേക്ഷിച്ചുപോയ നമ്മുടെ ഈ പെൺകിടാങ്ങൾ തന്നെയാണ് ത്രൈലോക്യസുന്ദരികളെന്നും തിരിച്ചറിയുന്നതുവരേയ്ക്കും, പോയിക്കൊണ്ടേ ഇരിക്കുക!“

കാൽ‌പ്പാടുകളും കൈവഴികളുമില്ലാത്ത പുതിയ പാതകളും താണ്ടി സ്വപ്നത്തിൽ കണ്ട നിധികളും തേടിക്കൊണ്ട് സാന്തിയാഗോ വഴിപിഴച്ചുപോയ ഒരുകുഞ്ഞുറുമ്പിനെപ്പോലെ ഇപ്പോഴും അലയുകയാണ്...

നിധികളുറങ്ങുന്ന അവന്റെ സ്വന്തം ഹൃദയം തേടി അവൻ പിതൃക്കളുടെ പിൻപറ്റൊഴിയുകയാണ്...


(സാന്തിയാഗോ : from The Alchemist:)
( Paulo Coelho)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...