Monday, August 08, 2005

സാന്തിയാഗോ, പോവുക...

(കുമാറിന്റെ തോന്ന്യാക്ഷരങ്ങൾക്കു പിൻപറ്റിക്കൊണ്ട്....)


വഴിവിട്ടുനടക്കുവാനുള്ള പ്രേരണയിലാണ് പ്രകൃതിയുടെ ഉയിരും ഉള്ളും ഉൺമയും.

**** **** ****

പൂമ്പൊടി ശലഭത്തിനു കൈമാറുമ്പോൾ ചെടി വിതുമ്പലോടെ മന്ത്രിച്ചു:
“മെല്ലെ!... സൂക്ഷിച്ച്! ...അകലെ ഏഴു മലകൾക്കുമപ്പുറത്തൊരു താഴ്വരയിലേക്ക് എന്റെയീ സ്വത്വം നീ പറത്തിക്കൊണ്ടു പോവുക. അവിടെ ഞാനിനിയും കാണാഞ്ഞ എന്റെ സ്വപ്നകാമുകന് നീയിതു മുതൽക്കൂട്ടാക്കുക!"


വിത്തിനെ മലങ്കാറ്റിന്റെ തോളത്തേക്ക് സശ്രദ്ധം ചേർത്തുകൊണ്ട് മരം മൊഴിഞ്ഞു:
“ബാഹുകാ,
അകലെ ഏഴുകടലുകൾക്കുമപ്പുറത്ത് നീ ഇവനെ ചാഞ്ചാട്ടിയിറക്കിവെക്കുക. അവിടെ ഇവന്റെ ജനത പത്തും നൂറും മേനിയായി വളരട്ടെ. അവരുടെ സുവിശേഷത്തിലൂടെ ഭൂമിയും സ്വർഗ്ഗവും അതലവും വിതലവും പാതാലവും എന്റെ പേരോർത്തോർത്തിരുന്നോട്ടെ”

**** **** ****

കാഴ്ച്കയിൽ നിന്നും മറയവേ അങ്ങകലെ ഒരു പ്രകാശഗോപുരമായി മാറിനിന്ന് അച്ഛൻ ഉണ്ണിയെ ഇത്രമാത്രം ഉപദേശിച്ചു:“ പോവുക! അകലെ ലോകത്തിന്റെ അറ്റത്തെത്തുവോളം, ഒടുവിൽ, നീ ഉറഞ്ഞു വന്ന നമ്മുടെ ഈ കൊട്ടാരം തന്നെയാണ് ഏറ്റവും ഉദാത്തമെന്നും നീ വിട്ടുപേക്ഷിച്ചുപോയ നമ്മുടെ ഈ പെൺകിടാങ്ങൾ തന്നെയാണ് ത്രൈലോക്യസുന്ദരികളെന്നും തിരിച്ചറിയുന്നതുവരേയ്ക്കും, പോയിക്കൊണ്ടേ ഇരിക്കുക!“

കാൽ‌പ്പാടുകളും കൈവഴികളുമില്ലാത്ത പുതിയ പാതകളും താണ്ടി സ്വപ്നത്തിൽ കണ്ട നിധികളും തേടിക്കൊണ്ട് സാന്തിയാഗോ വഴിപിഴച്ചുപോയ ഒരുകുഞ്ഞുറുമ്പിനെപ്പോലെ ഇപ്പോഴും അലയുകയാണ്...

നിധികളുറങ്ങുന്ന അവന്റെ സ്വന്തം ഹൃദയം തേടി അവൻ പിതൃക്കളുടെ പിൻപറ്റൊഴിയുകയാണ്...


(സാന്തിയാഗോ : from The Alchemist:)
( Paulo Coelho)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...